Pavaratty

Total Pageviews

Site Archive

പരിത്യജിക്കപ്പെട്ട കാലിത്തൊഴുത്ത്

Share it:


യേശുവിന്‍റെ ജനനത്തില്‍, അവിടുത്തെ സന്ദര്‍ശിച്ച പൗരസ്ത്യദേശത്തുനിന്നുവന്ന ജ്ഞാനികള്‍ അംബരത്തിലെ നക്ഷത്രം നോക്കിവന്നവരാണ്. കിഴക്കിന്‍റെ പാരന്പര്യമനുസരിച്ച്, അവര്‍ പേര്‍ഷ്യന്‍ രാജാവായ ഹോര്‍മസിദ, സാബയിലെ രാജാവായ യാസ്ദെ ജെര്‍ദ്, ഷേബയിലെ രാജാവായ പെറാസ്ദ എന്നീ മൂന്നുപേരാണ്. പാശ്ചാത്യ പാരന്പര്യത്തില്‍ അവരുടെ പേരുകള്‍ ബല്‍ത്താസര്‍, മെല്‍ക്കിയോര്‍, ഗാസ്പര്‍ എന്നിങ്ങനെയാണ്. ഇവര്‍ക്കു വിശ്വാസത്തിന്‍റെ കണ്ണുകളുണ്ടായിരുന്നു. കാരണം, ആ വിശ്വാസമാണവരെ, കാലിത്തൊഴുത്തിലേക്കു നയിച്ചത്. ഒരു മണല്‍ത്തരിയെപ്പാലും പൂര്‍ണമായി അറിയാന്‍ മനുഷ്യന്‍റെ പാണ്ഡിത്യത്തിനു കഴിഞ്ഞിട്ടില്ല. അപ്പോള്‍പ്പിന്നെ, ഇത്രദൂരം പിന്നിട്ടു ദൈവപുത്രനെ കാണാന്‍ ഈ ജ്ഞാനികളെ പ്രാപ്തമാക്കിയതു വിശ്വാസം തന്നെയാണ്.
പരിത്യജിക്കപ്പെട്ട കാലിത്തൊഴുത്തിലേക്കാണു വിശ്വാസനക്ഷത്രത്താല്‍ നയിക്കപ്പെട്ട ജ്ഞാനികള്‍ പോയത്. ജ്ഞാനികളായ ഈ മൂന്നുപേര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ തുറന്നു ക്രിസ്തുവിനു മുന്പില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നുണ്ട്. അവരുടെ ജ്ഞാനവും സ്ഥാനവും സന്പാദ്യവും ആ കാലിത്തൊഴുത്തില്‍ സമര്‍പ്പിക്കുന്നു.
വിശ്വാസമില്ലാത്തവരും വചനം കേള്‍ക്കാത്തവരും വചനം മാംസം ധരിച്ചാലും കാണില്ല; അവന്‍റെ മുട്ടുകള്‍ മടങ്ങില്ല. മാംസത്തിനതീതമായി നില്ക്കുന്ന വചനം കാണാന്‍ വിശ്വാസത്തിന്‍റെ കണ്ണുകള്‍ തന്നെ വേണം. മണല്‍ത്തരിയില്‍ പ്രപഞ്ചത്തെ കാണാനും കാട്ടുപൂവില്‍ സ്വര്‍ഗത്തെ ദര്‍ശിക്കാനും തെരുവിലെ വിരൂപമുഖങ്ങളില്‍ സ്വര്‍ഗപുത്രരെ കാണാനും പ്രാപ്തമാക്കുന്നത് ഇതേ വിശ്വാസ ദര്‍ശനമാണ്.
ഒരിക്കല്‍ ഒരു സ്ത്രീ മദര്‍ തെരസയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എഴുതി: ''മദര്‍ തെരസ മനുഷ്യനെ സ്നേഹിക്കുന്നതു മനുഷ്യനെന്ന വിധത്തിലല്ല, മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിലാണെന്ന്.'' മനുഷ്യശുശ്രൂഷയില്‍നിന്നു ദൈവത്തെ പുറത്താക്കിയാല്‍ പിന്നെ മനുഷ്യശുശ്രൂഷ നിലനില്ക്കില്ലെന്നു മനസിലാക്കാന്‍ ദര്‍ശനമാവശ്യമാണ്.
നമുക്കും പോകാം, പരിത്യജിക്കപ്പെട്ട പുല്‍ക്കൂടുകളിലേക്ക്. ജീവിതത്തിന്‍റെ സന്പത്തുമായി യേശുവിനെ തേടുന്നവരാകാം. അവനെ കണ്െടത്തി ജീവിതനിക്ഷേപങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിക്കാന്‍ നമുക്കു കഴിയട്ടെ.










Share it:

Christmas 2012

Post A Comment:

0 comments: